Sunday, May 29, 2011

പേരില്ല

അവളുടെ പുഞ്ചിരി എന്നില്നിന്നകന്നിട്ടു ഇന്ന്നു ഒരു വര്ഷം , മരണത്തിന്റെ എല്ലാ നിഷ്കളങ്കതയോടെ വന്ന ആ അപകടം എന്നില്‍ നിന്നു അവളെ പറിച്ചു കൊണ്ട് പോകുകുകയായിരുന്നു .ഭക്ഷണം പോലും കഴിക്കാതിരുന്ന ദിവസങ്ങളും ആഴ്ചകളും കഴിച്ചു ഓഫീസി ന്റെ തിക്കില്‍ അഭയം പ്രപിച്ചിട്ടും ,അവളുടെ ഓര്‍മകളുടെ സുഗന്ധം തങ്ങി നില്‍ക്കുന്ന എന്റ്റെ വീട്ടിലും കാറിലും മാത്രായി ഒതുങ്ങി പോയ ദിനരാത്രങ്ങള്‍ ...

രാവിലെ ഒന്നും ഒന്നും ശരിയാകാത്തുപോലെ ആയിരുന്നു എന്തോ കറന്റ്‌ ഇല്ല ,കാര്‍ സ്റ്റാര്‍ട്ട്‌ ആകുന്നില്ല .

ബസ്ന്റെ ജനാലക്കടുത്തുള്ള സീറ്റില്‍ ഇരുന്നു ഓടി മറയുന്ന മരങ്ങള്‍ക്കൊപ്പം വര്‍ഷവും വസന്തവും വേനലും കൂടേ പിന്നിലീക്ക് പോയിരുന്നെകില്‍ എന്നോര്‍ത്ത് ഞാന്‍ ഇരുന്നു . ഇനിയും അരമണിക്കൂര്‍ കൂടേ ഓഫീസിലീക്ക് ...
തുള്ളി വീണുകൊണ്ടിരുന്ന മഴയ്ക്ക് കനം വെച്ച് തുടങ്ങിയപോള്‍ ആ കിളിവാതിലടച്ചു ഞാന്‍ കാഴ്ചകള്‍ മറച്ചു . നല്ല തിരക്കുണ്ട്‌ ബസില്‍ രാവിലെ .. ചോറ്റുപാത്രവും കുടയും ബാഗുമായി സ്കൂള്‍ ഇല്‍ പോകുന്ന കുട്ടികള്‍ , ജോലിക്കാര്‍, മൊബൈല്‍ലില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ചെറുപ്പക്കാര്‍ .. കുട്ടികളുമായി വഴക്ക് അടിക്കുന്ന ബസ്‌ ജീവക്കാര്‍ , എല്ലാരേയും ആദ്യം കാണുന്നതുപോലെ - ഞാന്‍ ഇത്രയേറെ അകന്നുപോയതെങ്ങനെ ?

സൂചി കുത്താന്‍ ഇടയില്ലാത്ത തിരക്കിലും ആ കുട്ടികള്‍ എന്തോ കളിയും തമാശയും പറഞ്ഞു പൊട്ടി ചിരിക്കുന്നു .. ഒരു കുട്ടി മറ്റൊരുവളുടെ നെറ്റിയിലെ പൊട്ടു അല്പം സ്ഥാനം മാറി ഇരുന്നത് മാറ്റി വെച്ച് കൊടുക്കുന്നു ..രണ്ടു പേരും കൂടേ മൂനാമാതോരുവളെ കളിയാക്കുന്നു ..നിറഞ്ഞ സന്തോഷമായിരുന്നു അവരുടെ വാക്കുകളിലും മുഖത്തും ...
തൊട്ടടുത്ത സ്ക്കൂളിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ തന്നെ എല്ലാവരും ചാടി ഇറങ്ങാന്‍ തുടങ്ങി , അവസാനം ഇറങ്ങിയവള്‍ , കണ്ടക്ടര്‍ നെ നോക്കി ഒന്ന് പുഞ്ചിരിച്ചു "വയികിട്ടു നിര്‍ത്തനെ ചേട്ടാ" എന്ന് പറഞ്ഞിട്ട് ഓടി മറഞ്ഞു ...കലപില സംസാരിച്ചു കൊണ്ട് അവര്‍ സ്കൂള്‍ ന്റെ ഗേറ്റ് കടക്കുന്നത്‌ വരെ നോക്കിയിരുന്നു ...

എന്തോ ഒരു അസൂയ പോലെ , കുട്ടികളെ നിങ്ങള്‍ക്കെങ്ങനെ ഇങ്ങനെ സന്തോഷിക്കാന്‍ കഴിയുന്നു എന്ന് ചോദിയ്ക്കാന്‍ തോന്നി പോയി - അത് ഒരു ഓര്‍മ്മപ്പെടുതലായിരുന്നു

പത്തു പതിനഞ്ചു വര്‍ഷങ്ങക്ക് മുന്‍പേ , നീല പാവാടയും വെള്ള ബ്ലൌസ് ഉം ഇട്ടു സ്കൂളില്‍ പോയിരുന , തന്റേടിയെന്നു എല്ലാരും സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഞാന്‍ തന്നെ ആണോ ഇത് .ആദ്യത്തെ കണ്മണി ആണയിരിക്കേണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം , അതുകൊണ്ടായിരിക്കും , ഞാന്‍ ഒരുക്കലും തളര്‍ന്നു കാണാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നില്ല , യാത്രയില്‍ ഒക്കെ കൂടേ കൊണ്ട് നടന്നു, എന്തും ചെയാന്‍ അനുവദിച്ചു , പെണ്‍കുട്ടി എന്ന പരിഗണയില്‍ ഒന്നും തനിക്കായി അച്ഛന്‍ വെര്തിരിച്ചില്ല , ഒരു കരുത്തുള്ള പെണ്ണായി എന്നെ വളര്‍ത്തിയത്‌ അച്ഛന്‍ തന്നെ ആയിരുന്നു , മറ്റുള്ളവര്‍ തന്നെ കുറിച്ച് പലപോലും ആശങ്കപെടുംപോളും അഭിമാന പൂര്‍വ്വം അച്ഛന്‍ പറയുമായിരുന്നു , ഞാനാ അവളെ വളത്തിയത് എന്ന് .വായിക്കാനും ചിന്തിക്കാനും പഠിപ്പിച്ചത് അച്ഛനായിരുന്നു

എന്നിട്ടിപോ ആ താന്‍ എവിടെയാണ് ? പകല്‍പോലെ യധാര്ത്യമായ ഒരു ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും , അതിന്റെ തണലില്‍ ഇന്നും ജീവിക്കുന്നു , പിന്നിട്ട ദിവസങ്ങക്കുവീടിയല്ല വരുന്ന കാലത്തിനു വേണ്ടി ജീവിക്കാന്‍ അച്ഛന്‍ വളര്‍ത്തിയെടുത്ത ഞാന്‍ തന്നെയാണോ ഇത് ? ഓഫീസി ഇല്‍ എത്തി ഒന്ന് മുഖം കഴിക്കാന്‍ വേണ്ടി അല്പം വെള്ളം എടുത്തു മുഖത്ത് ഒഴിച്ചു , ചുവരിലെ കണ്ണാടിയിലെ പ്രാകൃത രൂപം ഞാന്‍ തന്നെയാണോ ? .കണ്ണാടിയിലെവിടെയോ അച്ഛന്റെ പുഞ്ചിരിക്കുന്ന രൂപം നിറഞ്ഞു വരുന്നതായി തോന്നി .
ആര്‍ക്കും ഒരു പ്രയോജനവും ഇല്ലാതെ ഒരു വര്ഷം!!!

വേണ്ടും ഒരു ആറു മാസം കഴിഞ്ഞു, ഇന്ന് റിയ എന്നോടൊപ്പമുണ്ട് , എന്‍റെ മോള്‍ക്ക്‌ പകരം ആവില്ലയിരിക്കാം , പക്ഷേ അനാഥത്വത്തിന്റെ വേദനയില്‍ നിന്നു അവള്‍ക്കു അത് ഒരു വലിയ മോചനം ആയിരുന്നു .. എനിക്ക് പുതിയ ജീവിതത്തിലേക്കുള്ള ഒരു കാരെണവും.
അവള്‍ക്കുവേണ്ടി പുതിയ കോമിക്സ് ബുക്കുകള്‍ തിരയുന്നതിനിടയില്‍ ഞാന്‍ ഓര്‍ത്തു ,

No comments: